SignIn
Kerala Kaumudi Online
Friday, 08 May 2026 3.52 AM IST

അതിർത്തിയിൽ ലഹരി വില്പന വ്യാപകം

Increase Font Size Decrease Font Size Print Page

വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ല, ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നു. അതീവരഹസ്യമായി ഗോഡൗണൂകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കുന്നുണ്ട്. ഏറ്റവും കുടതൽ കഞ്ചാവും ലഹരിയുള്ള പാൻ ഉത്പനങ്ങൾ വരെ അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്ത ദിവസം പുലർച്ച മുതൽ ചന്തയ്ക്കുള്ളിൽ പാൻ ഉത്പനങ്ങളും വ്യാപകമായി വിൽക്കുന്നുണ്ട്.

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ കൂടുതൽ യുവാകളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പനങ്ങൾക്ക് നാല് ഇരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. എന്നാൽ കച്ചവടം വ്യാപകമായിട്ടും പൊലിസോ ആരോഗ്യവകുപ്പ് അതികൃതർ നടപടിയെടുക്കുന്നില്ല.

വെള്ളറടയിൽ എക്സൈസ് ഓഫീസ് ഇരിവാര്യം

കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയും. വല്ലപ്പോഴും അമരവിളയിൽ നിന്നും എത്തുന്ന എക്സ്സൈസ് അതികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പടിയിലാവാറുണ്ട്. അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തികൊണ്ടുവരുകയാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.