SignIn
Kerala Kaumudi Online
Monday, 21 September 2026 3.34 AM IST

കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നു

ooooo
വയനാട്, കള്ളാടി തുരങ്കപാത മേഖലയിൽ മണ്ണിടിഞ്ഞ സ്ഥലം (ഫയൽ)

മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം പഠിക്കാനായി നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുന്നു. കമ്മിറ്റി രൂപീകരിച്ച് രണ്ടുമാസം പിന്നിടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജൂലായ് ഏഴിന് ഉണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. ദുരന്തത്തിന് പിന്നാലെ കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ദുരന്തത്തിന് പിന്നാലെ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിനും മറ്റുമായി സംസ്ഥാന സർക്കാർ ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി.പി രാജേന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയമിച്ചിരുന്നു. ജൂലായ് 11നാണ് സമിതിയെ നിയമിച്ചത്. ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നതായിരുന്നു നിർദ്ദേശം. രണ്ടുമാസം കഴിഞ്ഞിട്ടും സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മന്ത്രിസഭയോഗത്തിന്‌ ശേഷമുള്ള പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ വിദഗ്ധസമിതി റിപ്പോർട്ട് രണ്ടുദിവസത്തിനകം കിട്ടും എന്നാണ് പറഞ്ഞിരുന്നത്. 15ന് സമിതി അംഗങ്ങൾ രണ്ടാമത്തെ യോഗം ചേർന്നിരുന്നു. റിപ്പോർട്ട് നൽകണമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണത്തിൽ ആനക്കാംപൊയിൽ ഭാഗത്ത് ഇരു തുരങ്കങ്ങളുടെയും പണി ആരംഭിച്ചിരുന്നു. ഒന്നാം തുരങ്കം 120 മീറ്റർ നിർമ്മിച്ചിട്ടുണ്ട്. ഈ സമയത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്ത് യന്ത്രോപകരണങ്ങൾ ഉൾപ്പെടെ നാശത്തിന്റെ വക്കിലാണ്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL