
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും സർവീസ് പെൻഷൻകാരുടെ പെൻഷനും പരിഷ്കരിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ സർക്കാർ വി.പി.ജോയി അദ്ധ്യക്ഷനായുള്ള പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിച്ചത്. എന്നാൽ ഇപ്പോൾ ശമ്പള കമ്മിഷന്റെ കാലാവധി നീട്ടികൊടുക്കാത്തതിനാൽ കമ്മിഷന്റെ പ്രവർത്തനം നിർജീവമായിരിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴത്തെ സർക്കാരെന്ന് മുഖ്യമന്ത്രിയും പലവട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എത്രയുംവേഗം പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടങ്ങണം. ജീവനക്കാരുടെയും പെൻഷൻകാരുടെയും അർഹതപ്പെട്ട അവകാശങ്ങൾ പുതുയുഗ സർക്കാർ നിഷേധിക്കരുത്.
-എ.വി.ജോർജ് എഴിക്കാത്ത്,
തിരുവല്ല
ഇ.പി.എഫ്.ഒയുടെ
ദ്റോഹനടപടികൾ
ഏതെല്ലാം വിധത്തിൽ പി.എഫ് പെൻഷൻകാരുടെ ആനുകൂല്യങ്ങളും പെൻഷനും കുറയ്ക്കാൻ കഴിയും എന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇ.പി.എഫ്.ഒ നിലകൊള്ളുന്നത്. ഇപ്പോഴത്തെ സംവിധാനംകൊണ്ട് പെൻഷൻകാർക്ക് യാതൊരു പ്രയോജനവുമില്ല. ഇ.പി.എസ്'95 ഹയർ പെൻഷൻ വിഷയത്തിൽ ഇ.പി.എഫ്.ഒ സ്വീകരിക്കുന്ന നിലപാട് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. 'ഉയർന്ന പി.എഫ്- കുറഞ്ഞ പെൻഷൻ' എന്നത് ഇ.പി.എഫ് Act 1952ലോ ഇ.പി.എസ് 1995 സ്കീമിലോ നിലവിലില്ല. ഉയർന്ന പെൻഷൻ വേണ്ടെങ്കിൽ അടച്ച പി.എഫ് തുക തിരികെ നൽകണമെന്ന് ഇ.പി.എഫ്.ഒ പറയുന്നില്ല. പണം കൈവശം വച്ചുകൊണ്ട് നിയമപരമായ അവകാശം നിഷേധിക്കുന്നത് അനീതിയാണ്.
-തോമസ്കുട്ടി. ബി.പി,
കളമശേരി
'ലേഡീസ് ഒൺലി'
ബസുകൾ വേണം
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ ബസുകളിൽ കയറിപ്പറ്റാൻ പോലും കഴിയാത്ത രീതിയിലുള്ള തിരക്കാണ് തെക്കൻ ജില്ലകളിൽ അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടും തിരക്കിന്റെ കാഠിന്യം കൂടുതലുമാണ്. പുരുഷയാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി സ്ത്രീകൾക്കു മാത്രമായി സൗജന്യ യാത്രയ്ക്കുള്ള ബസുകൾ തിരക്കുള്ള സമയമായ രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7 വരെയും 'ലേഡീസ് ഒൺലി'യായി സർവീസ് നടത്തുകയോ മുഴുവൻ സമയ സർവീസ് നടത്തുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.
-ചവറ സുരേന്ദ്രൻപിള്ള,
ശങ്കരമംഗലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |