
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ, ഫുട്‌ബോൾ മത്സരത്തിനായി ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ മുൻ സർക്കാർ തീരുമാനിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ട് 2025 ഒക്ടോബർ 17ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സി.എസ്.ആർ, സ്‌പോൺസർഷിപ്പ് എന്നിവയ്‌ക്കൊപ്പമാണ് ദുരന്ത നിവാരണ ഫണ്ടിന്റെ കാര്യവും അറിയിച്ചത്. യോഗത്തിന്റെ മിനിട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സ് തയാറാക്കിയത് യോഗം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |