
തിരുവനന്തപുരം :ആരോഗ്യ - കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് നിർദ്ദേശം സമർപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മറ്റിയിൽ വീണ്ടും അഴിച്ചുപണി. ആദ്യം ഉൾപ്പെടുത്തുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിനെയും ഒളിമ്പിക് മെഡലിസ്റ്റ് പി.ആർ.ശ്രീജേഷിനെയും വീണ്ടും ഉൾപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ സഹിൽ കുമാർ, അഡീഷണൽ സെക്രട്ടറി അബ്ദുനാസർ പുലാത്ത്, അഡീഷണൽ ഡയറക്ടർ സി.എ.സന്തോഷ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ എന്നിവരെ അംഗങ്ങളാക്കിയാണ് ഈ മാസമാദ്യം കമ്മിറ്റി രൂപീകരിച്ചത്. രണ്ടു ദിവസത്തിനകം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിനെ ഒഴിവാക്കിയത് വിവാദമായി. ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പരിഷ്കരിച്ച കമ്മറ്റിയിൽ കായിക താരങ്ങളുടെയോ കായിക അസോസിേഷനുകളുടേയോ പ്രതിനിധികളില്ലാത്തത് പരാതിക്കിടയാക്കി. ഇതേത്തുടർന്നാണ് ഒളിമ്പിക് അസോ. പ്രസിഡന്റിനേയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥൻ കൂടിയായ ശ്രീജേഷിനെയും ഉൾപ്പെടുത്തിയത്. അസോസിയേഷൻ കായികമേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അംഗത്വത്തെ കാണുന്നതെന്നും ആരോഗ്യവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |