ചേർത്തല: ചികിത്സാരേഖകൾ ഹാജരാക്കിയിട്ടും ചെലവ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.തുറവൂർ തിരുമലഭാഗം കൊല്ലംപറമ്പിൽ കെ.എസ്.പുരുഷോത്തമൻ നൽകിയ ഹർജിയിലാണ് നാഷണൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ ഡി.ബി.ബിനു പ്രസിഡന്റായി സമിതിയുടെ ഉത്തരവ്.15506 രൂപചെലവുതേടിയാണ് പുരുഷോത്തമൻ ചികിത്സിച്ച ആശുപത്രിവഴിയും നേരിട്ടും കമ്പനിയെ സമീപിച്ചത്. 20വർഷമായി പോളിസി അടയ്ക്കുന്ന അദ്ദേഹം മാസങ്ങൾ കയറിയിറങ്ങിയിട്ടുംഫലമുണ്ടായില്ല.തുടർന്നാണ് കോടതിയെ സമീപിച്ചത്. 15506 രൂപയ്ക്ക് പുറമെ 25000 മാനസിക വ്യഥക്കും,10000 നിയമ ചെലവിനായും നൽകാനും ഉത്തരവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |