തിരുവനപുരം: അയ്യങ്കാളി ജലോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. എം. വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വെള്ളായണി രാജസൂയം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. നിലവിൽ പാലപ്പൂര് ഭാഗത്ത് നിന്നും കുളങ്ങര ക്ഷേത്ര ഭാഗത്തേക്കാണ് മത്സരം നടത്തുന്നത്. നിർമ്മാണം പുരോഗമിക്കുന്ന വെള്ളായണി-കല്ലിയൂർ പാലം അടുത്ത വർഷം പൂർത്തിയാകുന്നതോടെ കായലിൽ ഹൊറിസോണ്ടൽ ശൈലിയിൽ ട്രാക്ക് ഒരുക്കി വള്ളംകളി കൂടുതൽ ആവേശകരമാക്കി മാറ്റാനും യോഗത്തിൽ തീരുമാനമായി. ഇത്തവണയും
ജലോത്സവത്തോടനുബന്ധിച്ച് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ കാക്കാമൂലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
വള്ളംകളി വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ നിസ അറിയിച്ചു.സ്വാഗതസംഘം ചെയർമാനായി എം. വിൻസെന്റ് എം.എൽ.എ, ജനറൽ കൺവീനറായി ജില്ലാ കളക്ടർ അനുകുമാരി, കൺവീനറായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി എന്നിവരെ തിരഞ്ഞെടുത്തു.വർക്കിംഗ് ചെയർമാൻമാരായി പുഞ്ചക്കരി രവീന്ദ്രൻ നായർ, ജി. സുബോധൻ, എസ്. സുരേഷ്, ട്രസ്റ്റ് ചെയർമാൻ ആർ മോശ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ബി ശശിധരൻ എന്നിവരെയും ചുമതലപ്പെടുത്തി. യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജലോത്സവ കമ്മിറ്റി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
വരും ദിവസങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഔദ്യോഗിക യോഗങ്ങൾ ചേരും.സാമ്പത്തിക സമാഹരണത്തിനായി കല്ലിയൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ മികച്ച പിന്തുണയും യോഗം അഭ്യർത്ഥിച്ചു. വെള്ളായണി കായലിൽ ആഗസ്റ്റ് 27നാണ് അയ്യങ്കാളി ജലോത്സവം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |