
ന്യൂഡൽഹി: പാസ്‌പോർട്ട് നിരക്കുകൾ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. 18 മുതൽ 60 വയസ് വരെ പുതിയ പാസ്‌പോർട്ടിനും പുതുക്കലിനും 2500 രൂപ ഫീസടയ്‌ക്കണം. നിലവിൽ 1500 രൂപയാണ്.
60 പേജുള്ള പാസ്‌പോർട്ടിന് 3500 രൂപയാകും. നിലവിൽ 2000 രൂപ. അപേക്ഷിച്ച് മൂന്നാം പ്രവൃത്തി ദിവസം കിട്ടുന്ന തത്കാലിന് 36 പേജെങ്കിൽ 5000 രൂപയും 60 പേജെങ്കിൽ 6000 രൂപയുമാണ് ഫീസ്. നിലവിലിത് യഥാക്രമം 3500, 4000 രൂപയാണ്.
ജൂലായ് 1 മുതൽ നിരക്കുവർദ്ധന പ്രാബല്യത്തിൽ വരും. 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. മുതിർന്നവരുടെ പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമാണ്. കുട്ടികളുടേത് 5 വർഷം അല്ലെങ്കിൽ 18 വയസ് ഏതാണോ ആദ്യം വരുന്നത്.
പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ പുതിയതിന്
36 പേജ്: ₹ 5000
തത്കാൽ: 7500
60 പേജ്: ₹6000
തത്കാൽ: 8500
വിദേശത്തു നിന്നുള്ള
അപേക്ഷകളിൽ (36പേജ്)
നോർമൽ: 250 യു.എസ് ഡോളർ
തത്കാൽ: 375 യു.എസ് ഡോളർ
വിദേശത്തു നിന്നുള്ള
അപേക്ഷകളിൽ (60 പേജ്
നോർമൽ: 300 യു.എസ് ഡോളർ
തത്കാൽ: 425 യു.എസ് ഡോളർ
മറ്റു നിരക്കുകൾ
സർട്ടിഫിക്കറ്റ് ഒഫ് ഐഡന്റിറ്റി: ₹ 1000
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ: ₹ 750
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |