
പാലക്കാട്: ജീവിതം തകർത്തത് പിണറായി വിജയനാണെന്നും തനിക്കെതിരെയുള്ള വ്യാജക്കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണുമെന്നും നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. പിണറായി എടുത്തത് വ്യാജക്കേസാണ്. ഫോൺ പിടിച്ചുവെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും അവർ പാലക്കാട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളിൽ ഓടി നടക്കുന്നത്. പിണറായി അധികാരത്തിൽ നിന്ന് പോയതുകൊണ്ടാണ് കേരളത്തിലേക്ക് വന്നത്. ഇവിടെ ജീവിക്കാൻ അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |