
പത്തനംതിട്ട : ഒ.പിയിൽ ഡോക്ടറെ കാണാൻ മകനുമായി ക്യൂ നിന്ന വീട്ടമ്മയ്ക്കുനേരെ യുവാവിന്റെ ലൈംഗികാതിക്രമം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ രാവിലെ 11.30നാണ് സംഭവം. ഏറെ തിരക്കുള്ള സമയത്ത് ഡ്രെസ്സിംഗ് റൂമിന് സമീപത്തായിരുന്നു അതിക്രമമുണ്ടായത്. സംഭവത്തെ തുടർന്ന് വീട്ടമ്മ യുവാവിനെ പിടിച്ചു നിറുത്താൻ ശ്രമച്ചെങ്കിലും ഇയാൾ ഓടിരക്ഷപെട്ടു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും കേസുമായി മുന്നോട്ടു പോകാൻ വീട്ടമ്മ താത്പര്യപ്പെട്ടില്ല. പൊലീസ് ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അതിക്രമം കാട്ടിയ യുവാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ചു. ആശുപത്രിയിൽ മോഷണവും ഇത്തരം അതിക്രമങ്ങളും പതിവാണെന്നും മതിയായ സെക്യൂരിറ്റി ജീവനക്കാരോ പൊലീസോ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.
പൊലീസ് എയ്ഡ് പോസ്റ്റ് വേണം
നിരവധി ആളുകൾ എത്തുന്ന ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് നിരവധി തവണ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആശുപത്രി നിർമ്മാണം നടക്കുന്നതിനാൽ 10 ഓ പിയാണ് ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്നത്. 30 പേർ ഒരുമിച്ചെത്തിയാൽ ഇവിടെ തിരക്കാകും. തിരക്ക് മുതലാക്കിയാണ് സാമൂഹ്യവിരുദ്ധർ അതിക്രമങ്ങൾ കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |