SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

അത്യാഹിത ചികിത്സയ്ക്ക് 'ഗോൾഡൻ അവർ പ്രോജക്ട്' #ആരോഗ്യ മേഖലയ്ക്ക് 2076.02 കോടി

READ ENGLISH VERSION
k

തിരുവനന്തപുരം: അത്യാഹിത- ട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനകം ലഭ്യമാക്കാൻ 'ഗോൾഡൻ അവർ പ്രോജക്ട്' നടപ്പാക്കും. ഇതിനായി ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കും. ഡിജിറ്റലൈസ് ഡ് സംവിധാനം സജ്ജമാക്കും.

പകർച്ച വ്യാധികൾ നേരിടാൻ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തും. ചികിത്സാ ചെലവ് കുറയ്ക്കാൻ സർക്കാർ ഇടപെടും. ആരോഗ്യ മേഖലയ്ക്ക് 2076.02 കോടി വകയിരുത്തി.

കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ കേന്ദ്രമാക്കാൻ 'റീച്ച് കേരള' പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികൾക്ക് ആരോഗ്യ, ശുചിത്വ, ജീവിതശൈലി അവബോധം നൽകാൻ ' സ്കൂൾ ഹെൽത്ത് ബ്രിഗേഡ് ' രൂപീകരിക്കും. 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധനയ്ക്ക് ധനസഹായം നൽകും. സർക്കാർ ആശുപത്രികളുടെ നടത്തിപ്പിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കും. മരുന്ന് സംഭരണം കാര്യക്ഷമമാക്കും. കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശിക തീർക്കും. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് 'ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകൾ' ആരംഭിക്കും. തീരദേശത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് 'കോസ്റ്റൽ കെയർ യൂണിറ്റുകൾ'. കാൻസർ പ്രതിരോധത്തിന് പദ്ധതികൾ ആവിഷ്കരിക്കും. ലാബ് ടെസ്റ്റിംഗ് കുറവുള്ള ഗ്രാമീണ മേഖലകളിൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ. ആദ്യഘട്ടമായി രണ്ടുകോടി വീതം ചെലവിൽ 10 ലാബുകൾ. എസ്.എം.എ രോഗികൾക്ക് മരുന്ന് ലഭ്യമാക്കും.

രണ്ടു ലക്ഷംവരെ നികുതി
കുടിശിക എഴുതിത്തള്ളും
നികുതി കുടിശികയുള്ളവർക്കും ബഡ്ജറ്രിൽ ആശ്വാസം. 2018വരെ വാറ്റ്, ജനറൽ ടാക്സ് തുടങ്ങിയവയിൽ രണ്ടു ലക്ഷം രൂപവരെയുള്ള കുടിശിക പിഴയും പലിശയും സഹിതം എഴുതിത്തള്ളും. ഇതിനായി അടുത്തവർഷം മാർച്ച് 31ന് മുമ്പ് അപേക്ഷിക്കണം. മദ്യവില്പന നികുതിക്ക് ഇത് ബാധകമല്ല. വ്യാപാരികളുടെ ഫ്ളഡ് സെസ് കുടിശിക പിഴയും പലിശയുമില്ലാതെ തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഇതിനായും അടുത്ത വർഷം മാർച്ച് 31വരെ അപേക്ഷിക്കാം.

വീര്യം കുറഞ്ഞ
മദ്യത്തിന് നികുതി
ബിയറും വൈനുമൊഴികെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചു. പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120%മാണ് നികുതി. 10 മുതൽ 20%വരെയുള്ളതിന് 175%. ബിയറിന് 130%ഉം, ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 251%വുമാണ് നികുതി.

അണ്ടർവാല്യുവേഷന്
ഒറ്റത്തവണ തീർപ്പാക്കൽ
മുദ്രവില കുറച്ച് രജിസ്റ്റർ നടത്തിയ ആധാരങ്ങളിൽ അണ്ടർവാല്യുവേഷൻ കേസെടുത്തിട്ടുള്ള സംഭവങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചു. 1986മുതൽ 2023വരെയുള്ള ആധാര നടത്തിപ്പുകൾക്കാണിത് ബാധകം. തീർപ്പാക്കാനായില്ലെങ്കിൽ അത് ഭൂമിയുടെമേൽ സാമ്പത്തിക ബാദ്ധ്യതയായി കണക്കാക്കും. ആകെ 1,46,355 കേസുകളിലായി 703 കോടിയാണ് സർക്കാരിന് കിട്ടാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA